5 Thursday
March 2026
2026 March 5
1447 Ramadân 16

ബാബരി വിധി: ഇന്ത്യ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടു – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്തവരെ വെറുതെ വിട്ട കോടതി വിധിയില്‍ അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് വിലപ്പെട്ട ഇരുപത്തിയെട്ട് വര്‍ഷം എന്തിന് ഈ വിധിക്ക് വേണ്ടി പാഴാക്കിയെന്നതാണ് വിചിത്രമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഫാസിസ്റ്റ് കാലത്ത് ഇതിലപ്പുറമുള്ള വിധി പ്രതീക്ഷിക്കുന്നതാണ് അബദ്ധം. രാജ്യത്തെ ഭരണസംവിധാനം ഒന്നാകെ ഒരു സമൂഹത്തിന് അന്യമായിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ വിധി ലോകത്തിന് നല്‍കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ പങ്കാളിത്തം വഹിച്ചവരും നേതൃത്വം വഹിച്ചവരും പ്രോത്സാഹിപ്പിച്ചവരും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കുവെച്ചവരുമാരാണെന്ന് തല്‍സമയം ലോകം വീക്ഷിച്ചതാണെന്നിരിക്കെ കോടതി വിധികള്‍ കൊണ്ട് പ്രതികള്‍ക്ക് ലോകത്തിന് മുമ്പില്‍ കുറ്റവിമുക്തരാവാന്‍ കഴിയില്ല. ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ ലോകത്തിന് മുമ്പില്‍ തലകുനിക്കേണ്ടി വന്ന ഇന്ത്യക്കിപ്പോള്‍ കോടതി വിധിയിലൂടെ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടിരിക്കുന്നു എന്നും യോഗം അഭിപ്രായപ്പെട്ടു.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു

Back to Top