25 Monday
March 2024
2024 March 25
1445 Ramadân 15

വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമിക മാനം

കെ പി സകരിയ്യ


ഇസ്‌ലാം വിദ്യാഭ്യാസത്തിന് അത്യധികമായ പ്രോത്സാഹനവും പരിഗണനയും നല്‍കുന്നു. ഖുര്‍ആനും നബിചര്യയും ഈ വസ്തുതക്ക് അടിവരയിടുന്നു. ഖുര്‍ആനിന്റെ പ്രഥമ ബോധനത്തില്‍ തന്നെ വായനയും എഴുത്തും ഊന്നിപ്പറയുന്നുണ്ട്. അത് മുഖേന അജ്ഞതയകറ്റി വിജ്ഞാനം കരഗതമാക്കാന്‍ ഇസ്്‌ലാം പ്രേരണ ചെലുത്തുന്നു. മനുഷ്യന്റെ സവിശേഷതയെപ്പറ്റി മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട പ്രഥമ പരാമര്‍ശത്തില്‍ തന്നെ വ്യക്തമായി സൂചിപ്പിക്കുന്നു.
ഭൂമിയില്‍ ഖലീഫയായി നിശ്ചയിക്കാന്‍ പോകുന്ന മനുഷ്യന്റെ സവിശേഷതകളില്‍ സുപ്രധാനമായ കാര്യമായി ഖുര്‍ആന്‍ എടുത്തു പറയുന്ന കാര്യം ഇപ്രകാരമാണ്: ”ആദമിന് വസ്തുക്കളുടെ നാമങ്ങളെക്കുറിച്ച് ബോധനം നല്‍കി. എന്നിട്ട് മലക്കുകള്‍ക്ക് മുമ്പില്‍ അവ പ്രദര്‍ശിപ്പിച്ചുകൊണ്ട് പറഞ്ഞു: നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ പറയുവീന്‍. അവര്‍ പറഞ്ഞു: നീ പരിശുദ്ധന്‍, നീ പഠിപ്പിച്ചുതന്നതല്ലാതെ ഒന്നും ഞങ്ങള്‍ക്കറിയില്ല. നിശ്ചയം നീ മാത്രമാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും.” (വി.ഖു 2:31,32)
ഈ വിവരണത്തില്‍ വിദ്യാഭ്യാസത്തിന്റെ രണ്ട് മൗലിക ധാരകളെ സംബന്ധിച്ച പരാമര്‍ശം അടങ്ങുന്നു. ഒന്ന്, കാര്യങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപനം (മ്പശ്ലപ്പഞ്ചഖ / ഠലമരവശിഴ). രണ്ട്, പഠിച്ച കാര്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആവിഷ്‌ക്കാരം (ക്ലഢ™ഥ / ുൃലലെിമേശേീി, ലഃവശയശശേീി, ലഃുൃലശൈീി).
വിദ്യാഭ്യാസ പ്രക്രിയയുടെ രണ്ട് അടിസ്ഥാന ശിലകളാണ് അധ്യാപനവും അധ്യാപനത്തിന്റെ അനന്തര ഫലമായി ഉപോല്പന്നമാകുന്ന ആവിഷ്‌ക്കാര ശേഷി രൂപപ്പെടലും. പഠിപ്പിക്കലിന്റെയും പഠനത്തിന്റെയും അനന്തരഫലമായി രൂപംകൊള്ളേണ്ട ആവിഷ്‌ക്കാര ശേഷികളാണ് ഭാഷണ നൈപുണിയും ആലേഖന സിദ്ധിയും. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ പ്രബോധന അധ്യായമായ സുറതുല്‍ അലഖില്‍ തൂലികയും വായനയും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. സൂറത്തുല്‍ബഖറയുടെ 31, 32 വാക്യങ്ങളില്‍ അധ്യാപനവും ആവിഷ്‌ക്കാരവും പരാമര്‍ശിച്ചിരിക്കുന്നു. സൂറത്തുര്‍റഹ്മാന്‍ നാലാം വാക്യത്തില്‍ ഭാഷണശേഷി പഠിപ്പിച്ചതിനെപ്പറ്റിയും സൂറത്തുല്‍ ഖലം ഒന്നാം വാക്യത്തില്‍ തൂലികശേഷിയെപ്പറ്റിയും സൂചിപ്പിക്കുന്നു. മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതകള്‍ ഖുര്‍ആന്‍ ഈ വാക്യഖണ്ഡങ്ങളില്‍ വിശകലനം ചെയ്തിരിക്കുന്നു.
ഇതോടൊപ്പം ജ്ഞാനാര്‍ജനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം വാക്യങ്ങള്‍ ഖുര്‍ആന്‍ പലയിടങ്ങളിലായി പരാമര്‍ശിച്ചതായി കാണാം. അല്‍ബഖറ 269ാം വാക്യത്തില്‍ പറയുന്നു: ”പടച്ചവന്‍ അവനുദ്ദേശിച്ചവര്‍ക്ക് ജ്ഞാനം നല്‍കുന്നു. ജ്ഞാനം ലഭിച്ചവര്‍ക്ക് അളവറ്റ ഐശ്വര്യം ലഭിച്ചുകഴിഞ്ഞു. ബുദ്ധിയുള്ളവരേ ഇത് ഗ്രഹിക്കുന്നുള്ളൂ.” സൂറത്തു സുമര്‍ 9-ാം വാക്യത്തില്‍ പറയുന്നു: ”ചോദിക്കുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമേ ചിന്തിക്കുകയുള്ളൂ”
ജ്ഞാനം വര്‍ധിപ്പിച്ചുതരാന്‍ നിരന്തരം പ്രാര്‍ഥിക്കണമെന്ന് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു. സൂറത്തു ത്വാഹാ 114-ാം വാക്യത്തില്‍ ഇപ്രകാരം കാണാം: ”എനിക്ക് നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് പ്രാര്‍ഥിക്കുക.”
ജ്ഞാനാര്‍ജനത്തിന്റെ മുഖ്യോപാധികളായ ദര്‍ശനവും ശ്രവണവും മനനവും വേണ്ടവിധം ഉപയോഗിക്കാത്തവരെ ഖുര്‍ആന്‍ മൃഗതുല്യരായാണ് വിശേഷിപ്പിച്ചത്. സൂറത്തു അഅ്‌റാഫ് 179-ാം വാക്യത്തില്‍ പറയുന്നു: ”അവര്‍ക്ക് മനസ്സുകളുണ്ട്. അവകൊണ്ട് അവര്‍ സത്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അവയാല്‍ അവര്‍ സത്യം കാണുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അവയിലൂടെ അവര്‍ സത്യം കേള്‍ക്കുന്നില്ല. അവര്‍ മാടുകളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍!”
ജ്ഞാനവുമായി ബന്ധപ്പെട്ട സംജ്ഞകള്‍ ഖുര്‍ആനില്‍ നിരവധി തവണ ആവര്‍ത്തിച്ചുവന്നതായി കാണാം. വിദ്യ അഭ്യസിക്കലാണ് വിദ്യാഭ്യാസം. വിദ്യയെക്കുറിക്കുന്ന ഇല്‍മ് എന്ന വാക്ക് 779 സ്ഥലത്തും വിദ്യയുടെ സ്രോതസ്സായ കിതാബ് (ഗ്രന്ഥം) എന്ന വാക്ക് 277 സ്ഥലത്തും പ്രയോഗിച്ചിരിക്കുന്നു. വിദ്യ നേടുന്നതിനുള്ള ഉപാധികളായ സംഅ് (കേള്‍വി) എന്ന വാക്ക് 184 സ്ഥലത്തും ബസ്വറ് (കാഴ്ച) എന്ന വാക്ക് 148 സ്ഥലത്തും അഖ്‌ല് (ബുദ്ധി) എന്ന വാക്ക് 49 സ്ഥലത്തും തദക്കുറ്, തഫക്കുറ് (ചിന്ത) എന്ന വാക്ക് 61 സ്ഥലത്തും പരാമര്‍ശിച്ചിക്കുന്നു. ഈ പരാമര്‍ശങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ജ്ഞാനത്തിന്റെയും സംസ്‌കൃതിയുടെയും അനന്യവും അമൂല്യവുമായ ആധാര സ്രോതസ്സാണ് ഖുര്‍ആന്‍. മനുഷ്യന്റെ ജീവിതവിജയത്തിന്റെ അടിസ്ഥാന ധാരകളെ സംബന്ധിച്ച അവബോധം ആര്‍ജിക്കലും അവ പ്രയോഗവത്കരിക്കലുമാണ് ശരിയായ വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസത്തിന്റെ ആധാര കലവറയായ ഖുര്‍ആന്‍ ഒരു ചലനാത്മക ഗ്രന്ഥം (ഉ്യിമാശര ഠലഃ)േ ആണ്. ഈ ടെക്‌സ്റ്റിന്റെ പാഠങ്ങളെ പ്രയോഗവത്ക്കരിക്കാനുള്ള മാതൃകാധാന്യനായ ഗുരുനാഥനും പരിശീലകനുമാണ് പ്രവാചകന്‍. ഇമാം മുസ്്‌ലിം നിവേദനം ചെയ്ത ഹദീസില്‍ നബി(സ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ”എന്നെ ഒരു അധ്യാപകനും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കിക്കൊടുക്കുന്നവനുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത്” (മുസ്്‌ലിം 2711)
ഖുര്‍ആന്‍ പ്രവാചകനെ പരാമര്‍ശിച്ചുകൊണ്ട് സൂറത്തുല്‍ബഖറ 151-ാം വചനത്തില്‍ പറഞ്ഞു: ”എപ്രകാരമെന്നാല്‍, നിങ്ങള്‍ക്ക് നാം നിങ്ങളില്‍ നിന്നൊരു ദൂതനെ അയച്ചുതന്നു. അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ സന്ദേശങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്‌കരിക്കുന്നു. നിങ്ങള്‍ക്ക ്‌വേദവും ജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങളെല്ലാം അദ്ദേഹം നിങ്ങളെ പഠിപ്പിക്കുന്നു”
ഒരു യഥാര്‍ഥ അധ്യാപകന്റെ മാതൃകകള്‍ പ്രവാചകന്റെ അധ്യാപനരീതികള്‍ പഠനവിധേയമാക്കിയാല്‍ സുതരാം വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ മേഖലയിലുള്ള അധ്വാനം സ്വര്‍ഗപ്രവേശനത്തിനുള്ള സരണിയാണെന്ന് മുസ്്‌ലിം നിവേദനം ചെയ്ത പ്രവാചക അധ്യാപനത്തില്‍ കാണാം.
ഇസ്്‌ലാമിക വിദ്യാഭ്യാസ ദര്‍ശനം
മനുഷ്യന്‍ ഭൂമിയിലെ കേന്ദ്രീയ സ്ഥാനീയനായി നിയോഗിക്കപ്പെട്ടവനാണെന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. സൂറത്തുര്‍റഹ്മാന്‍ 10-ാം വാക്യത്തില്‍ പറയുന്നു: ”ഭൂമിയെ അവന്‍ മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്നു” മനുഷ്യനെ ഭൂമിയില്‍ ഖലീഫയാക്കി നിശ്ചയിക്കുന്നുവെന്ന് പറഞ്ഞു. സൂറത്തുല്‍ബഖറ 30-ാം വാക്യത്തില്‍ പറയുന്നു: ”ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു.” ഭൂമിയിലുള്ള സകലതും മനുഷ്യന്റെ അനുകൂലതയ്ക്ക് വേണ്ടിയാണെന്ന് സൂറത്തുല്‍ബഖറ 29-ാം വാക്യത്തില്‍ പറയുന്നു: ”ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചവന്‍”.
മനുഷ്യന്‍ ഭൂമിയില്‍ ഉത്തരവാദിത്തബോധത്തോടെ പ്രവര്‍ത്തിക്കേണ്ടവനാണെന്ന് സൂറത്തുല്‍ അഹ്‌സാബ് 72-ാം വാക്യത്തില്‍ പറയുന്നു: ”ആകാശ ഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും മുന്നില്‍ നാം ഉത്തരവാദിത്തം വെച്ചുനീട്ടി. അപ്പോള്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിച്ചു. അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നി. മനുഷ്യന്‍ അത് ഏറ്റെടുത്തു. അവന്‍ എടുത്തുചാട്ടക്കാരനും വിവരം കെട്ടവനുമാണല്ലോ.” ഈ വാക്യത്തില്‍ അമാനത്തിനെ (ഉത്തരവാദിത്തം) കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റി സൂറത്തുല്‍ മുല്‍ക് 2-ാം വാക്യത്തില്‍ പറയുന്നു: ”ജീവിതവും മരണവും അവന്‍ സൃഷ്ടിച്ചു. നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കാന്‍”
ഈ സൂക്തങ്ങളിലെല്ലാം മനുഷ്യാസ്തിത്വത്തിന്റെ ഉദ്ദേശ്യങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കിയിരിക്കുന്നു. മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന ഇച്ഛാശക്തിയുപയോഗിച്ച് ജീവിതത്തില്‍ ത്യാജ്യ ഗ്രാഹ്യ വിവേചനബോധമുപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ഇസ്്‌ലാം മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ ദര്‍ശനത്തിന്റെ അടിത്തറ. ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസ ലക്ഷ്യങ്ങളില്‍ ഒന്ന് വ്യക്തിയുടെ സര്‍വതോന്മുഖമായ വികാസം (മഹഹ ൃമിറ റല്‌ലഹീുാലി േീള ുലൃീെി) വ്യക്തിയുടെ പ്രവര്‍ത്തനമേഖലകള്‍ ബൗദ്ധികം (ഇീഴിശശേ്‌ല റീാമശി), വൈകാരികം (അളളലരശേ്‌ല റീാമശി), ഇന്ദ്രിയശ്ചാലകം (ജ്യെരവീാീീേൃ റീാമശി) എന്നിവയായി തരംതിരിക്കാവുന്നതാണ്. ഈ മൂന്ന് മേഖലകളുടെയും സമഗ്രമായ വളര്‍ച്ച ഉറപ്പുവരുത്തല്‍. ഒരു ആശയം വിവിധ പഠനപ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ ബൗദ്ധികമേഖലയില്‍ ഇടം നേടുകയും ആ അറിവ് അവന്റെ വികാരവും മനോഭാവവും ആയിത്തീരണം. അതോടൊപ്പം ആ അറിവ് അവന്റെ മസ്തിഷ്‌ക്കത്തില്‍ അഥവാ ഇന്ദ്രിയശ്ചാലക മേഖലയില്‍ പതിയണം. സത്യം പറയണം എന്ന ആശയം നാവിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടണം. ശരീരം, മനസ്സ്, ആത്മീയതലം എന്നിവയുടെ വികാസം സാധ്യമാകണം.
(രണ്ട്) വ്യക്തിത്വത്തിന്റെ ഉദ്ഗ്രന്ഥിതവും സന്തുലിതവുമായ വികാസം (ഉല്‌ലഹീുാലി േീള മ കിലേഴൃമലേറ മിറ യമഹമിരലറ ുലൃീെിമഹശ്യേ). മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലും അനുവര്‍ത്തിക്കേണ്ട നയനിലപാടുകളെ സൂക്ഷ്മമായും സമഗ്രമായും പ്രതിപാദിക്കുന്ന ദര്‍ശനമാണ് ഇത്. മനുഷ്യജീവിത വ്യവഹാര മേഖലകളെ പരസ്പര പൂരകങ്ങളായും സന്തുലിതമായും ഏകോപനത്തോടെയും വളര്‍ത്തിയെടുക്കുക എന്നതാണ്.
(മൂന്ന്) കരുത്തും സ്ഥൈര്യവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കല്‍ (ഉല്‌ലഹീുാലി േീള ടൃേീിഴ മിറ ളശൃാ ുലൃീെിമഹശ്യേ). ജീവിതത്തെപ്പറ്റിയുള്ള അനിവാര്യമായ തിരിച്ചറിവിലൂടെ കരുത്തും സ്ഥൈര്യവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കലാണ്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ശരിയായ വീക്ഷണം രൂപവത്ക്കരിക്കുന്നതിലൂടെ വ്യക്തിയെ കരുത്തനാക്കിത്തീര്‍ക്കാന്‍ പറ്റും. ഇതോടൊപ്പം നാഗരികതയുടെയും സംസ്‌കാരത്തിന്റെയും വളര്‍ച്ചയും സംസ്ഥാപനവും വളര്‍ച്ച കൈവരിക്കുക എന്നിവക്കെല്ലാം ഉപയുക്തമാകണമെന്നതാണ് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങള്‍.
അധ്യാപകന് വേണ്ട ഗുണങ്ങള്‍
അധ്യാപകന്‍ പഠനബോധന പ്രക്രിയയിലെ മൗലിക ഘടകമാകുന്നു. അധ്യാപകന് ഉത്കൃഷ്ടമായ സവിശേഷതകള്‍ ഉണ്ടായിരിക്കണമെന്ന് ഇസ്്‌ലാം നിഷ്‌ക്കര്‍ഷിക്കുന്നു.
ആത്മവിശ്വാസം: വിഷയത്തിലുള്ള വ്യക്തവും കൃത്യവുമായ ധാരണയും അത് പകര്‍ന്നുകൊടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടായിരിക്കണം.
വ്യക്തവും ആഴത്തിലുള്ളതുമായ അറിവ്: താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും അനുബന്ധ വിഷയങ്ങളുടെയും പരിണാമ വികസനങ്ങളും ആനുകാലിക വളര്‍ച്ചയും അധ്യാപകന്‍ നിരന്തരം മനസ്സിലാക്കിക്കൊണ്ടിരിക്കണം.
സംവദിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കല്‍
അധ്യാപകന്‍ ശിശു സൗഹൃദനിലപാടുകാരനാകണം
പഠിതാക്കള്‍ക്ക് അംഗീകാരവും ആദരവും നല്‍കല്‍
അധ്യാപകന്‍ തികഞ്ഞ മാതൃകയായിരിക്കണം: വിദ്യാര്‍ഥികള്‍ക്ക് ജീവിതം ക്രമപ്പെടുത്താനുള്ള മാതൃകയായിരിക്കണം അധ്യാപകന്‍. വിവിധ വിജ്ഞാന ശാഖകളുടെ ഉദ്ഗ്രഥനത്തിലൂടെയാണ് നല്ല ഒരു അധ്യാപകന്‍ രൂപംകൊള്ളുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x