19 Friday
April 2024
2024 April 19
1445 Chawwâl 10

മഹല്ലുകള്‍  ശക്തമാകേണ്ടതില്ലേ?  മുഹമ്മദ് തിക്കോടി

മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള ഒരു മഹല്ലില്‍ പലിശ വ്യാപാരികളുടെ ശക്തമായ സ്വാധീനമുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍  ഒരു സര്‍വേ നടക്കുകയുണ്ടായി. തികച്ചും ഞെട്ടിക്കുന്ന വാര്‍ത്തയാണ് കാണാന്‍ സാധിച്ചത്. പലിശ വ്യാപാരികള്‍ കൂടുതലായി നിലയുറപ്പിച്ചിരിക്കുന്നത് പാവപ്പെട്ടവരുടെ ഇടയിലാണ്. അമ്പതിനായിരം രൂപയ്ക്കു മാസം അയ്യായിരം രൂപ പലിശ കൊടുക്കുന്നവര്‍ വരെ അവിടെയുണ്ട്. മതപരം എന്ന പേരില്‍ എല്ലാ പുതിയ ആചാരങ്ങളും ആ മഹല്ലില്‍ സാധാരണയാണ്. ദീനീ പ്രവര്‍ത്തനം എന്നത് ആരാധനകള്‍ മാത്രമായി തീരുന്ന കാലം. മുസ്‌ലിം സമുദായത്തിന്റെ ദൈനംദിന ജീവിതത്തില്‍ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ദീനീ പ്രവര്‍ത്തനം കൊണ്ട് കാര്യമായ ഗുണം ലഭിച്ചതായി മനസ്സിലാവുന്നില്ല. ദിക്ര്‍ സദസുകളും മൗലീദ് പാരായണവും അന്നദാനവും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. ഭക്തി എന്ന പേരില്‍ പല മഹല്ലുകളിലും പുതിയ അനാചാരങ്ങള്‍ ദിനേന മുളച്ചു വരുന്നു. പുണ്യം തേടി ഭക്തന്മാര്‍ നീണ്ട വരി നില്‍ക്കുന്നതും നാം കാണുന്നു. പക്ഷെ അവരുടെ ഇസ്‌ലാമിക ജീവിതത്തിനു ഇതൊന്നും മതിയാവുന്നില്ല എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
നമ്മുടെ മഹല്ലുകള്‍ എന്തെടുക്കുകയാണ്. പള്ളി പരിപാലനം മാത്രമായി ചിലയിടത്ത് മഹല്ല് പ്രവര്‍ത്തനം മാറുന്നു. ചിലയിടത്ത് കൂട്ടത്തില്‍ നേരത്തെ പറഞ്ഞത് പോലെ ചില അനാചാരങ്ങളും കൂട്ടി ചേര്‍ക്കുന്നു. മുസ്‌ലിം സമുദായത്തിന്റെ ഇഹപര വിജയം മുന്നില്‍ കണ്ടു കൊണ്ട് പ്രവര്‍ത്തിക്കുന്ന മഹല്ലുകള്‍ നാട്ടില്‍ വളരെ കുറവാണ്. മഹല്ലിലെ പൊതു ജനത്തിന്റെ ജീവതവുമായി മഹല്ല് കമ്മിറ്റികള്‍ക്ക് ഒരു ബന്ധവുമില്ല തന്നെ. പലിശയുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകുന്നവരെ അതില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഒരു മാര്‍ഗവും അവരുടെ മുന്നിലില്ല. രോഗികള്‍, അഗതികള്‍ എന്നിവരുടെ കാര്യത്തിലും അവര്‍ക്കൊരു നിലപാടില്ല. പലപ്പോഴും ഭിക്ഷ യാചിക്കാന്‍ കത്ത് കൊടുക്കുക എന്നത് മാത്രമായി പല പ്രവര്‍ത്തനവും ചുരുങ്ങുന്നു.
മുസ്‌ലിം സമുദായത്തില്‍ മത സംഘടനകളുടെ എണ്ണം കൂടുന്നത് അനുസരിച്ച് ഒരു മാറ്റം കാണുന്നില്ല. മത സംഘടനകള്‍ മതപരമായ കാര്യങ്ങള്‍ നടത്തുന്ന തിരക്കിലാണ്. അവര്‍ക്ക് ജനത്തിന്റെ ജീവിതം ഒരു വിഷയമല്ല. ഒരു തലക്കല്‍ സംഘടനകള്‍ തമ്മില്‍ ആരാണ് ശരി എന്നതില്‍ സംവാദം നടക്കുമ്പോള്‍ മറ്റൊരിടത്ത് നമ്മുടെ യുവാക്കള്‍ മോശപ്പെട്ട വഴികളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. മദ്യം, മയക്കു മരുന്ന്, പലിശ, അനാശ്യാസം, ഗുണ്ടായിസം, കളവ്, പിടിച്ചുപറി എന്നിവ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പ്രവാചകനെ കുറിച്ച് പറഞ്ഞത് കേവലം മതം പഠിപ്പിക്കുന്നവന്‍ എന്നല്ല, വിശ്വാസത്തോടെ വിജ്ഞാനവും അതോടൊപ്പം സംസ്‌കാരവും പഠിപ്പിക്കുന്നവന്‍ എന്നും അതിനു അര്‍ത്ഥമുണ്ട്. വിശ്വാസം വര്‍ധിച്ചാല്‍ അതിന്റെ കൂടെ മറ്റു രണ്ടും വര്‍ധിക്കണം. ഇല്ലെങ്കില്‍ വിശ്വാസം വര്‍ധിക്കുന്നില്ല എന്ന് മനസ്സിലാക്കണം. കേവലം ആരാധനാ നിബിഡമായ ഒരു ജീവിതമല്ല ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അത് മനുഷ്യന്റെ ഇഹപര ജീവിതത്തിനു ഒരേ പോലെ ഊന്നല്‍ നല്‍കുന്നു. സമൂഹത്തിന്റെ ഇഹലോകം മറന്നു പരലോകത്തെ കുറിച്ച് പറയുന്നത് കാപട്യമാണ്. മുസ്‌ലിം സംഘടനകള്‍ സമൂഹത്തിന്റെ ദൈനംദിന ജീവിതത്തിലേക്ക് കൂടി കടന്നു വരണം. അവര്‍ എങ്ങിനെ ജീവിക്കുന്നു എന്നത് കൂടി അവരുടെ വിഷയമാകണം.
അനധികൃത മരം മുറിക്കല്‍, യൂക്കാലിപ്റ്റസ്, തേക്ക് എന്നീ ഏകവിളത്തോട്ടങ്ങളുടെ വര്‍ധനവ്, ഖനനം, അണക്കെട്ട് നിര്‍മാണം തുടങ്ങിയ മാനുഷിക പ്രവര്‍ത്തനങ്ങള്‍ പശ്ചിമ ഘട്ടത്തിലെ സ്വാഭാവിക വനപരിസ്ഥിതിയെ തകിടം മറിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കാട്ടുതീ, കാലി മേയ്ക്കല്‍, തടിമോഷണം, അശാസ്ത്രീയമായ മരം മുറിക്കല്‍ തുടങ്ങിയ രൂക്ഷമായ ഇടപെടലുകള്‍മൂലം വനമണ്ണ് പുനരുത്പാദന രഹിതമാവുകയും ഘടന നഷ്ടപ്പെട്ടും നിര്‍ജീവമായിക്കൊണ്ടിരിക്കുകയാണ്. ഈ ഇടപെടലുകള്‍ കൂടാതെ മാന്‍, മുയല്‍, മയില്‍ തുടങ്ങിയ ജീവികളുടെ മേല്‍ നടത്തുന്ന അമിതമായ വേട്ടയാടലുകളും തൊലി, പല്ല്, കൊമ്പ്, തൂവല്‍ തുടങ്ങിയവയ്ക്കായുള്ള വന്യജീവിക്കച്ചവടങ്ങളും വനത്തിനുള്ളിലെ ജീവശ്രേണിയ്ക്ക് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
(മനുഷ്യ വന്യജീവി സംഘര്‍ഷം, റംസീന ഉമൈബ, ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2019 മാര്‍ച്ച് 9)
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x